Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Blood Donation

മെഗാസ്റ്റാറിന്‍റെ ജന്മദിനം, ലോകമെമ്പാടുമുള്ള 40,000 ആരാധകര്‍ രക്തദാനം നടത്തും

മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ലോകമെമ്പാടുമുള്ള ആരാധകര്‍ രക്തദാന കാമ്പുകള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഇന്‍റര്‍നാഷണലിന്‍റെ നേതൃത്വത്തില്‍ 17 രാജ്യങ്ങളിലായി 40,000 പേര്‍ രക്തദാനം നടത്തുക എന്നതാണ് ഇത്തവണത്തെ ലക്ഷ്യം.

മമ്മൂട്ടി ആരാധകര്‍ക്ക് പുറമെ കോളേജ് വിദ്യാര്‍ഥികള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരും ഇതിനോടകം ഈ സംരംഭത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മെഗാസ്റ്റാറിന്‍റെ ജന്മദിനമായ സെപ്റ്റര്‍ ഏഴിനുള്ളിൽ 40,000 യൂണിറ്റ് രക്തം ശേഖരിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഇന്‍റര്‍നാഷണല്‍ സെക്രട്ടറി സഫീദ് മുഹമ്മദ് അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ 25,000 പേര്‍ രക്തദാനത്തില്‍ പങ്കെടുത്തിരുന്നു. ഇത്തവണ നിരവധി പ്രമുഖ വ്യക്തികളും രക്തദാന ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രക്തദാന ക്യാമ്പുകള്‍ക്ക് പുറമെ, വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക സേവന പദ്ധതികളും മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ലോകമെമ്പാടുമുള്ള ആരാധകസംഘടനകള്‍ ആസൂത്രണം ചെയ്തുവരികയാണ്.

അതേസമയം, കേരളത്തില്‍ അനാഥാലയങ്ങളില്‍ അന്നദാനം, സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍, പരിസര ശുചീകരണ പരിപാടികള്‍ എന്നിവ ഉള്‍പ്പെടെ നൂറുകണക്കിന് ജീവകാരുണ്യ-സാമൂഹിക പദ്ധതികള്‍ നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ കേരള ഘടകം.

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അവ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും സംഘടനയുടെ കേരള സംസ്ഥാന പ്രസിഡന്‍റ് ആലന്‍ പീറ്റര്‍ പത്തനംതിട്ടയില്‍ അറിയിച്ചു.

മെഗാസ്റ്റാറിന്‍റെ ജന്മദിനം, ലോകമെമ്പാടുമുള്ള 40,000 ആരാധകര്‍ രക്തദാനം നടത്തും

മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ലോകമെമ്പാടുമുള്ള ആരാധകര്‍ രക്തദാന കാമ്പുകള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഇന്‍റര്‍നാഷണലിന്‍റെ നേതൃത്വത്തില്‍ 17 രാജ്യങ്ങളിലായി 40,000 പേര്‍ രക്തദാനം നടത്തുക എന്നതാണ് ഇത്തവണത്തെ ലക്ഷ്യം.

മമ്മൂട്ടി ആരാധകര്‍ക്ക് പുറമെ കോളേജ് വിദ്യാര്‍ഥികള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരും ഇതിനോടകം ഈ സംരംഭത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മെഗാസ്റ്റാറിന്‍റെ ജന്മദിനമായ സെപ്റ്റര്‍ ഏഴിനുള്ളിൽ 40,000 യൂണിറ്റ് രക്തം ശേഖരിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഇന്‍റര്‍നാഷണല്‍ സെക്രട്ടറി സഫീദ് മുഹമ്മദ് അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ 25,000 പേര്‍ രക്തദാനത്തില്‍ പങ്കെടുത്തിരുന്നു. ഇത്തവണ നിരവധി പ്രമുഖ വ്യക്തികളും രക്തദാന ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രക്തദാന ക്യാമ്പുകള്‍ക്ക് പുറമെ, വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക സേവന പദ്ധതികളും മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ലോകമെമ്പാടുമുള്ള ആരാധകസംഘടനകള്‍ ആസൂത്രണം ചെയ്തുവരികയാണ്.

അതേസമയം, കേരളത്തില്‍ അനാഥാലയങ്ങളില്‍ അന്നദാനം, സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍, പരിസര ശുചീകരണ പരിപാടികള്‍ എന്നിവ ഉള്‍പ്പെടെ നൂറുകണക്കിന് ജീവകാരുണ്യ-സാമൂഹിക പദ്ധതികള്‍ നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ കേരള ഘടകം.

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അവ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും സംഘടനയുടെ കേരള സംസ്ഥാന പ്രസിഡന്‍റ് ആലന്‍ പീറ്റര്‍ പത്തനംതിട്ടയില്‍ അറിയിച്ചു.

District News

രക്തദാനം ജീവിതവ്രതമാക്കി എക്സൽ ജോർജ്

ചേർത്തല: സ്വന്തം പ്രവൃത്തിയിലൂടെ രക്ത‌ദാനത്തിന്‍റെ പുണ്യം പുതുതലമുറയ്ക്കു പകർന്നുനൽകുകയാണ് ചേർത്തല സ്വദേശി എക്സൽ ജോർജ്. വിവിധ ആശുപത്രികളിലായി ജോർജ് ഇതുവരെ രക്തം ദാനം ചെയ്തത്‌ 37 തവണ. ആശുപത്രി കിടക്കയിൽ രോഗിയുടെ ജീവന്‍റെ തുടിപ്പുകൾ മങ്ങി ബന്ധുക്കൾ രക്‌തത്തിനായി പരക്കം പായുമ്പോൾ ഇവർക്കു മുന്നിൽ സഹായഹസ്‌തവുമായി എത്തുന്ന ചേർത്തല നഗരസഭ 23-ാം വാർഡിൽ പുല്ലാട്ടുവെളി എക്സൽ ജോർജ് നാട്ടുകാർക്കും പ്രിയങ്കരനാണ്. തന്‍റെ രക്‌തഗ്രൂപ്പ് അപൂർവമായ ഒ നെഗറ്റീവാണെന്ന് തിരിച്ചറിഞ്ഞ 18-ാം വയസിലാണ് ആദ്യമായി രക്തദാനം ചെയ്ത‌ത്.

അന്നുമുതൽ വിവിധ ആശുപത്രികളിലായി രക്തദാനം തുടരുകയാണ്. രക്തദാനത്തിനായി ഏതുസമയത്ത് വിളിച്ചാലും ഇദ്ദേഹം സന്നദ്ധനാണ്. 100 തവണ രക്തദാനം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ജോർജ് പറഞ്ഞു. ഫ്ളോറിംഗ് മേഖലയിലെ കരാർ ജോലിക്കാരനായ ഇയാൾ തൊഴിൽ ഉപേക്ഷിച്ചാണ് യാതൊരു പ്രതിഫലവും വാങ്ങാതെ കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളിൽ രക്‌തദാനത്തിനായി എത്തുന്നത്.

സാമൂഹ്യ, രാഷ്ട്രീയ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന ഇദ്ദേഹം ജീവകാരുണ്യ പ്രസ്ഥാനമായ ആശ്രമം ചാരിറ്റബിൾ ട്രസ്‌റ്റിന്‍റെ സംഘാടകനുമാണ്. രക്തദാനത്തിലൂടെ ഒരു മനുഷ്യൻ ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പോൾ ലഭിക്കുന്ന ആത്മ‌സംതൃപ്തിയാണ് ഏറെ സന്തോഷം നൽകുന്നതതെന്നും ചേർത്തല യുവർ കോളജ് സോഷ്യൽ സർവീസ് വിംഗിലൂടെയാണ് കൂടുതൽ തവണ രക്തം ദാനം ചെയ്തിട്ടുള്ളതെന്നും ജോര്‍ജ് പറഞ്ഞു. ഭാര്യ: മേരി ജെയിൻ. മകൻ അനിൽ ജോസ്.

District News

രക്തദാന ബോധവത്കരണം

കിടങ്ങൂര്‍: ലിറ്റില്‍ ലൂര്‍ദ് കോളജ് ഓഫ് നഴ്സിംഗിന്‍റെ ഐക്യുഎസി, എന്‍എസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ലിറ്റില്‍ ലൂര്‍ദ് മിഷന്‍ ആശുപത്രിയുടെ സഹകരണത്തോടെ ലോക രക്തദാന ദിനാചരണത്തിന്‍റെ ഭാഗമായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വിഭാഗം മേധാവി ഡോ. രഘു ഉദ്ഘാടനം ചെയ്തു.

ലിറ്റില്‍ ലൂര്‍ദ് മിഷന്‍ ആശുപത്രി ഡയറക്‌ടര്‍ സിസ്റ്റര്‍ സുനിത എസ്‌വിഎം അധ്യക്ഷത വഹിച്ചു. ലിറ്റില്‍ ലൂര്‍ദ് കോളജ് ഓഫ് നഴ്സിംഗിലെ അസി. പ്രഫസര്‍ സിസ്റ്റര്‍ അമല്‍ എസ്‌വിഎം, ഓര്‍ത്തോപീഡിക്‌സ് വിഭാഗം ഡോ. അരവിന്ദ് നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ബിഎസ്‌സി നഴ്സിംഗ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്ന ബോധവത്കരണ സ്‌കിറ്റ് അവതരിപ്പിച്ചു.

District News

രക്തദാനക്യാമ്പ് നടത്തി

കോയമ്പത്തൂർ: സൂലൂർ കേരള സമാജത്തിന്‍റെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോയമ്പത്തൂർ ചാപ്റ്ററിന്‍റേയും അക്ഷിത് ഫൗണ്ടേഷന്‍റേയും സഹകരണത്തോടെ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.

കങ്കേയംപാളയം അയപ്പക്ഷേത്രം അന്നദാന ഹാളിൽ നടന്ന ക്യാമ്പ് സൂലൂർ എയർഫോഴ്സ് സ്റ്റേഷൻ സീനിയർ മെഡിക്കൽ ഓഫീസർ ഗ്രൂപ്പ് ക്യാപ്റ്റൻ എം.കെ. ഗോസ്വാമി ഉദ്ഘാടനം ചെയതു. പ്രസിഡന്‍റ് എ. സുകുമാരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സിടിഎംഎ വൈസ് പ്രസിഡന്‍റ് സി.സി. സണ്ണി മുഖ്യാതിഥിയായിരുന്നു.

അക്ഷിത് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്‌റ്റി കെ.കെ. രവി രക്തദാന ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. ക്യാമ്പിൽ രക്തഗ്രൂപ്പ് നിർണയവും രക്തദാന ഫോറം രൂപീകരണവും ബ്ലഡ് പ്രഷർ പരിശോധനയും നടത്തി. സെക്രട്ടറി ജോട്ടി കുരിയൻ, ജോയിന്‍റ് സെക്രട്ടറി പി.എ. വൽസൻ, ട്രഷറർ സി.എച്ച്. സുരേഷ് എന്നിവർ പ്രസംഗിച്ചു.

NRI

രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് കേളി

റിയാദ്: ഹജ്ജിന് മുന്നോടിയായി കേളി സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് "ജീവസ്പന്ദനം 2026' ശ്രദ്ധേയമായി. സൗദി അറേബ്യയിലെ രക്തദാന രംഗത്ത് മാതൃകാപരമായ പ്രവർത്തനമായി മാറിയ ക്യാമ്പ് ജനപങ്കാളിത്തംകൊണ്ട് രാജ്യത്തെ ഏറ്റവും വലിയ ഏകദിന രക്തദാന ക്യാമ്പുകളിലൊന്നായി മാറിയിരിക്കുകയാണ്.

കേളി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളിയും സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള റിയാദ് ബ്ലഡ് ബാങ്കും സംയുക്തമായി മാർക്ക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റിന്‍റെ സഹകരണത്തോടെ ബദിയായിലെ ഫ്ലമിംഗോ മാളിൽ സംഘടിപ്പിച്ച ക്യാമ്പ് രാവിലെ എട്ടിന് ആരംഭിച്ച് വൈകുന്നേരം അഞ്ച് വരെ നീണ്ടുനിന്നു.

ഹജ്ജിനെത്തുടർന്ന് തീർഥാടകരെ അടിയന്തര സാഹചര്യങ്ങളിൽ സഹായിക്കുന്നതിനായുള്ള മുൻകരുതൽ പ്രവർത്തനത്തിന്‍റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ഇന്ത്യക്കാർക്ക് പുറമെ സൗദി അറേബ്യ, യെമൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, പലസ്തീൻ, ജോർദാൻ, ഫിലിപ്പീൻസ്, സുഡാൻ, നേപ്പാൾ, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും രക്തദാനത്തിൽ പങ്കെടുത്തു. മുൻവർഷങ്ങളെ അപേക്ഷിച്ച് സ്ത്രീകളുടെ പങ്കാളിത്തം വർധിച്ചതും ശ്രദ്ധേയമായി.

ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ വിവിധ ആശുപത്രികളിൽ നിന്നുള്ള 45 മെഡിക്കൽ സ്റ്റാഫുകൾക്കൊപ്പം കേളി കുടുംബവേദിയിലെ മെഡിക്കൽ പ്രവർത്തകരും ക്യാമ്പിൽ സേവനമനുഷ്ഠിച്ചു.

രജിസ്ട്രേഷൻ വിഭാഗത്തിൽ കേളി കേന്ദ്ര കമ്മിറ്റി അംഗം നൗഫൽ ഉള്ളാട്ട് ചാലിയുടെ നേതൃത്വത്തിൽ 20 അംഗങ്ങളും വോളണ്ടിയർ ക്യാപ്റ്റൻ റഫീക് ചാലിയത്തിന്‍റെ നേതൃത്വത്തിൽ 98 വളണ്ടിയർമാരും പ്രവർത്തിച്ചു.

കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, സംഘാടക സമിതി ചെയർമാൻ ലിപിൻ പശുപതി, കൺവീനർ ബിജി തോമസ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ. ഷാജി, റഫീഖ് പാലത്ത് ഒലയ്യ ഏരിയ പ്രസിഡന്‍റ് റിയാസ് പള്ളാട്ട്, അൽഖർജ് രക്ഷാധികാരി സമിതി അംഗം മണികണ്ഠ കുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

1000-ലധികം പേർ രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും 768 പേരിൽ നിന്ന് രക്തം ശേഖരിച്ചു. ഇന്ത്യൻ എംബസി റിയാദ് കമ്മ്യൂണിറ്റി വെൽഫെയർ കൗൺസിലർ സബിർ യൂംഖൈബാം ക്യാമ്പ് സന്ദർശിച്ചു. സമാപനച്ചടങ്ങിൽ കേളി പ്രസിഡന്‍റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷത വഹിച്ചു.

റിയാദ് ബ്ലഡ് ബാങ്ക് കേളിക്ക് നൽകിയ മെമന്‍റോയും സർട്ടിഫിക്കറ്റും മുൻ ഡയറക്ടർ ഖാലിദിൽ നിന്ന് കേളി പ്രസിഡന്‍റും സെക്രട്ടറിയും ചേർന്ന് ഏറ്റുവാങ്ങി. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ് ക്യാമ്പിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.

രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, സീബാ കൂവോട്, ഫിറോസ് തയ്യിൽ എന്നിവർ ആശംസകൾ നേർന്നു. സംഘാടക സമിതി ചെയർമാൻ ലിപിൻ പശുപതി സ്വാഗതവും കൺവീനർ ബിജി തോമസ് നന്ദിയും രേഖപ്പെടുത്തി.

District News

രക്തദാന ക്യാന്പ് നടത്തി

തൃശൂർ: അതിരൂപത കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാർ ജോസഫ് കുണ്ടുകുളം അനുസ്മരണത്തിന്‍റെ ഭാഗമായി രക്തദാന ക്യാന്പ് നടത്തി.

ജൂബിലി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന ക്യാന്പിൽ അതിരൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളി രക്തംദാനംചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. അസി. ഡയറക്ടർ ഫാ. അനീഷ് കൂത്തൂർ, അതിരൂപത ജനറൽ കണ്‍വീനർ പ്രഫ. ജോർജ് അലക്സ്, ജനറൽ സെക്രട്ടറി എ.ഡി. ഷാജു, സി.ടി. ജോയ്, ഫാജി വർഗീസ്, ഓസ്റ്റിൻ ഷോബി, വിൻസന്‍റ് നെല്ലിശേരി, വി.പി. ജിനേഷ്, സോണി വർഗീസ് എന്നിവർ നേതൃത്വം നൽകി. വൈദികരും ഭാരവാഹികളും ഉൾപ്പെടെ 25 പേർ രക്തദാനം നടത്തി.

തൃശൂർ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന മാർ ജോസഫ് കുണ്ടുകുളത്തിന്‍റെ ചരമവാർഷികം 26നാണ്. അനുസ്മരണപ്രഭാഷണം, പൊതുസമ്മേളനം, സേവന പുരസ്കാരവിതരണം എന്നിവ മേയ് ഒന്നിനു നടക്കും. അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും.

District News

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കൂരാച്ചുണ്ട്: ജെസിഐ കൂരാച്ചുണ്ട് മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജുമായി സഹകരിച്ച് കൂരാച്ചുണ്ട് സെന്‍റ് തോമസ് പാരീഷ് ഹാളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

സോൺ വൈസ് പ്രസിഡന്‍റ് സെനറ്റർ സനീഷ് കുറിയേടത്ത് ഉദ്ഘാടനം ചെയ്തു.
ജെസിഐ പ്രസിഡന്‍റ് അരുൺ സക്കറിയ അധ്യക്ഷത വഹിച്ചു.ജിതിൻ പതിയിൽ മുഖ്യാതിഥിയായി. സോൺ കോർഡിനേറ്റർ ജോണി, പ്രോഗ്രാം ഡയറക്ടർ സോണി തേനംമ്മാക്കൽ, ജേക്കബ് കൊച്ചേരിൽ, റിജിൻ തേനംമ്മാക്കൽ എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ മുപ്പത് യൂണിറ്റ് രക്തം ശേഖരിച്ചു.

District News

മെഗാ രക്തദാന ക്യാമ്പും ആദരിക്കലും


ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മുസ്‌ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന്‍റെയും ഗൈഡ്‌സ് യൂണിറ്റിന്‍റെയും നേതൃത്വത്തില്‍ പാലാ ബ്ലഡ് ഫോറത്തിന്‍റെയും പാലാ ടൗണ്‍ ലയണ്‍സ് ക്ലബിന്‍റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് നടത്തി.


കേരളത്തിലെ മികച്ച രക്തദാതാവ് ഷിബു തെക്കേമറ്റത്തിലിനെ ആദരിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ എംഇടി ചെയര്‍മാന്‍ പ്രഫ. എം.കെ. ഫരീദിന്‍റെ അധ്യക്ഷതയില്‍ ഈരാറ്റുപേട്ട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുഹറ അബ്ദുല്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. പാലാ ബ്ലെഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നല്കി.

Latest News

Corehub Up